Tuesday 26 February 2013

വനദേവത.




    ഒരു ബന്ധുവീട് സന്ദര്‍ശിച്ചതിന് ശേഷം ബസ്സില്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു അയാള്‍. പെട്ടെന്നു, തടാകം ഒന്നു കണ്ടുപോയാലോ എന്നൊരാഗ്രഹം. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കപ്പുറമാണ്. ഓണം വെക്കേഷന് വീട്ടിലെത്തിയതാണ് കക്ഷി. തരം കിട്ടുമ്പോഴൊക്കെ തടാകം സന്ദര്‍ശിക്കുന്നത് അയാളുടെ ഒരു മോഹമായിരുന്നു. ഇന്നത്തെപ്പോലെ ആളും ബഹളവുമൊന്നും അന്നുണ്ടായിരുന്നില്ല. ശാന്ത സുന്ദരമായ പ്രകൃതിയുടെ മടിത്തട്ടില്‍  പക്ഷികളുടെ കലപില ശബ്ദം കേട്ടു കുഞ്ഞോളങ്ങളുമായി തടാകം   സന്ദര്‍ശകരെ കാത്തു കിടന്നു. തടാകത്തിന് ചുറ്റുമുള്ള  റോഡ് ആ അടുത്തകാലത്താണ് മൂന്നു മീറ്റര്‍  വീതിയില്‍ ടാര്‍ ചെയ്തത്.  ഒറ്റക്കും തെറ്റക്കും വരുന്ന സന്ദര്‍ശകര്‍ മടുപ്പിക്കുന്ന   ഏകാന്തത അകറ്റാന്‍ ഉറക്കെ വര്‍ത്തമാനം പറഞ്ഞു തടാകത്തിന് ചുറ്റും നടന്നു മടങ്ങിപ്പോയി.

Friday 15 February 2013

മരിച്ചു ജീവിക്കുന്നവര്‍.




    പെട്ടെന്നായിരുന്നു മരണം. ടോണി മരിച്ചു എന്നു കാര്‍വര്‍ണന്‍ വിളിച്ച് പറഞ്ഞപ്പോള്‍ എനിക്കു  വിശ്വസിക്കാന്‍ കഴിഞ്ഞില്ല. രണ്ടു ദിവസം മുമ്പു കണ്ടതാണ്. പുതിയ പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടെന്ന് കരുതിയതെയില്ല. കഷ്ടിച്ച് ഒരു വര്‍ഷം മുന്‍പാണ് ടോണി ഓഫീസില്‍ കുഴഞ്ഞ് വീണത്. സഹപ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ വെച്ചു ഒരു ഹൃദയാഘാതം കൂടി ഉണ്ടായി. പക്ഷേ മരുന്നുകളുടെയും പരിചരണത്തിന്റെയും മികവില്‍ ടോണി ജീവിതത്തിലേക്ക് തിരിച്ചു വന്നു.
Related Posts Plugin for WordPress, Blogger...