Tuesday, 16 June 2015

മോഡിയുടെ ഒരു വര്‍ഷം




    ആഘോഷങ്ങളും അമിതമായ വായ്ത്താരികളും കഴിഞ്ഞു. ഇനി വിലയിരുത്തലുകളുടെ സമയമാണ്.
    
   ഒരു വര്‍ഷം പുതിയൊരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം അത്ര ചെറിയോരു കാലഘട്ടമല്ല. അത്ര വലുതുമല്ല. ഒന്നും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും സര്‍ക്കാരിന്‍റെ ദിശ വ്യക്തമാക്കാന്‍ ഈ സമയം മതി. മോഡി ഇലക്ഷന്‍ ജയിക്കുന്നതിന് മുന്‍പ് ഈയുള്ളവന്‍ നമോവാകം എന്ന പേരില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു.  http://www.vettathan.blogspot.in/2014/03/blog-post_27.html . അതിന്‍റെ തുടര്‍ച്ചയാണ് ഈ ലേഖനം.

Sunday, 12 April 2015

അഴിമതിയുടെ അടിവേരുകള്‍




    ഒരു കഥയാണ്. ഇന്ത്യയും റഷ്യയും ഒരു ഉലക്കയുടെ മുകളില്‍ കിടക്കുന്ന കാലം. ഭാരതം സന്ദര്‍ശിക്കുന്ന റഷ്യയുടെ (ഇന്നത്തെ റഷ്യയല്ല, പഴയ USSR) പരമാധികാരി ക്രൂഷ്ച്ചേവിന് അവിസ്മരണീയമായ ഒരു സ്വീകരണം കൊടുക്കണം എന്നു നെഹ്റു ആഗ്രഹിച്ചു. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും ഉള്ള സാദാ ജനം വിമാനത്താവളം തൊട്ടുള്ള റോഡില്‍ കാത്തുനിന്നു ക്രൂഷ്ച്ചേവിന് ജയ് വിളിച്ചു. ഇന്ത്യയുടെയും സോവ്യറ്റ് യൂണിയന്‍റെയും പതാകകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. അതിഥിയുടെ മനം നിറഞ്ഞു. സന്തോഷത്തോടെ അദ്ദേഹം തിരക്കി “ ഇത്രയധികം ആളുകളെ നിങ്ങള്‍ എങ്ങിനെ അണി നിരത്തുന്നു?

Wednesday, 11 March 2015

ബജറ്റ്




    സ്വകാര്യ കുത്തകകളെ താങ്ങുകയും തലോടുകയും ചെയ്യുന്ന ബജറ്റാണ് ഇപ്രാവശ്യം അവതരിപ്പിക്കപ്പെട്ടത് എന്നാണ് ബജറ്റിനെ എതിര്‍ക്കുന്നവരുടെ പ്രധാന ആരോപണം. പ്രതിപക്ഷം നഖശിഖാന്തം എതിര്‍ക്കുകയും ഭരണപക്ഷം ബോധമില്ലാതെ പിന്താങ്ങുകയും ചെയ്യുന്ന ഒരു കസര്‍ത്താണു നമ്മുടെ ബജറ്റുകള്‍. മൊത്തം ജനങ്ങളുടെ ഇടയിലും ഈ ചേരി തിരിവ് കാണാം. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇന്നത്തെ ഭരണ പക്ഷം പ്രതിപക്ഷമായിരുന്നപ്പോള്‍ ആടിയ വേഷങ്ങള്‍ അത്രക്ക് ഭീകരമായിരുന്നു. ജെയ്റ്റ്ലിയുടെയും  സുഷമാസ്വരാജിന്റെയും നേതൃത്വത്തില്‍ പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുന്നത് ഒരു സ്ഥിരം കലാപരിപാടി തന്നെയായിരുന്നു. ഇപ്പോള്‍ പ്രതിപക്ഷം രാജ്യസഭയില്‍ സ്വീകരിക്കുന്ന നടപടികളും ഏറെക്കുറെ ഒന്നു തന്നെ .

Wednesday, 26 November 2014

അനുവിന്‍റെ അമ്മ




    നേരം വെളുത്തിട്ടില്ല. ടെലഫോണ്‍ തുടര്‍ച്ചയായി അടിച്ചുകൊണ്ടിരിക്കയാണ്. ജോസഫ് ഉറക്കച്ചടവോടെ ഫോണ്‍ എടുത്തു.
“ഹലോ, ജോസഫല്ലേ”. ഒരു നിമിഷം അയാള്‍ വിക്റ്ററിന്‍റെ സ്വരം തിരിച്ചറിഞ്ഞു. “എന്തുപറ്റി വിക്റ്റര്‍”
“മദര്‍ ഇന്‍ ലോ മരിച്ചു, ഒന്നിവിടം വരെ വരുമോ?” അയാള്‍ എഴുന്നേറ്റ് വേഗം റെഡിയായി. എന്താണ് പ്രശ്നമെന്ന് അന്യോഷിച്ച ഭാര്യയോട് “അനുവിന്റെ അമ്മ മരിച്ചു” എന്നു മാത്രം പറഞ്ഞു വിക്റ്ററിന്‍റെ വീട്ടിലേക്ക് നടന്നു.

Friday, 22 August 2014

രണ്ടു കോടതിവിധികള്‍




   കേരളത്തിലെ കോടതികളില്‍ നിന്നു ശ്രദ്ധേയമായ രണ്ടു വിധികള്‍ അടുത്ത ദിവസം ഉണ്ടായി.

Sunday, 17 August 2014

സുധീരന്‍റെ ജനാധിപത്യം.




    മഹാത്മാ ഗാന്ധി അങ്ങിനെയായിരുന്നു. കൂടെയുള്ളവരുടെ എല്ലാം അഭിപ്രായം തള്ളി സ്വന്തം നിലപാട് അടിച്ചേല്‍പ്പിക്കുമായിരുന്നു. സ്വാതന്ത്ര്യ സമരം കത്തിനിന്നപ്പോള്‍ അഹിംസാ മാര്‍ഗ്ഗത്തില്‍ നിന്നു വ്യതിചലിച്ചു എന്നു പറഞ്ഞു സമരത്തിന് ഫുള്‍സ്റ്റോപ്പ് ഇട്ടിട്ടുണ്ട് അദ്ദേഹം. സുഭാഷ് ചന്ദ്ര ബോസ്സ് ഗാന്ധിയുടെ നോമിനിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ്സ് പ്രസിഡെന്‍റ് ആയി തെരഞ്ഞെടുക്കപ്പട്ടപ്പോള്‍ തറവേല എടുത്തു അദ്ദേഹത്തെ പുകച്ചു പുറത്തു ചാടിച്ചിട്ടുണ്ട് ഗാന്ധി. പക്ഷേ ഗാന്ധി ഗാന്ധിയായിരുന്നു. ഭാരതത്തിലെ ജനമനസ്സ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബോസ്സിനോടുള്ള അദ്ദേഹത്തിന്‍റെ എതിര്‍പ്പ് കൂടുതലും ആശയപരവുമായിരുന്നു. ഇവിടെ സുധീരന്‍ ഗാന്ധിയല്ല, ഗാന്ധിയാകാനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ക്ക് വിശ്വാസ്യതയുമില്ല.

Friday, 8 August 2014

ജുഡിഷ്യല്‍ കമ്മീഷന്‍




    കാര്‍ഗില്‍ യുദ്ധകാലത്ത് യുദ്ധത്തില്‍ മരിച്ച ഇന്ത്യന്‍ സൈനീകരുടെയും ഓഫീസര്‍മാരുടെയും വിവരങ്ങള്‍ ഞാന്‍ ശ്രദ്ധയോടെ വായിക്കുമായിരുന്നു. പതിവിന് വിപരീതമായി വളരെയധികം   സൈനിക ഓഫീസര്‍മാരാണ് അന്ന് കൊല്ലപ്പെട്ടത്. അത് പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം ശത്രു തീരെ അപ്രതീക്ഷിതമായി കാര്‍ഗില്‍ മലമുകളില്‍ കയറിപ്പറ്റിയിരുന്നു. സന്നാഹങ്ങളോടെ മലമുകളില്‍ നിലയുറപ്പിച്ച ശത്രുവിനോടാണു നമുക്ക് താഴെ നിന്നു യുദ്ധം ചെയ്തു മുന്നേറേണ്ടിയിരുന്നത്. ഓഫീസര്‍മാരുടെ മരണസംഖ്യ ഉയര്‍ന്നതിന് കാരണം അവര്‍ നേരിട്ടു യുദ്ധം നയിച്ചു എന്നത് തന്നെയാണ്. പോരെങ്കില്‍ വളരെ വര്‍ഷങ്ങളായി ഒരു യുദ്ധം ഉണ്ടായിരുന്നില്ല. ഈ യുവ ഓഫീസര്‍മാരില്‍ ആരും തന്നെ യുദ്ധമുന്നണിയില്‍ നില്‍ക്കേണ്ടി വന്നിട്ടില്ല. നമ്മുടെ വായുസേനയുടെ അനിതരസാധാരണമായ മികവിന്‍റെ ബലത്തിലാണ് നമ്മള്‍ അന്ന്  ആ യുദ്ധം ജയിച്ചത്. ഞാന്‍ ശ്രദ്ധിച്ച കാര്യം അതല്ല. മരിച്ച ഓഫീസര്‍മാരില്‍ ഒരു നല്ല ശതമാനവും മുന്‍ സൈനീക ഓഫീസര്‍മാരുടെ മക്കളോ ബന്ധുക്കളോ ആയിരുന്നു. അതെന്നെ അമ്പരപ്പിച്ചു. മുന്‍ ഓഫീസര്‍മാരുടെ മക്കള്‍ മിടുക്കരാകുന്നതിനും അവര്‍ക്ക് ഓഫീസര്‍മാരായി സിലക്ഷന്‍ കിട്ടുന്നതിനും വിലക്കൊന്നുമില്ല. പക്ഷേ നമ്മുടെ ചില രാഷ്ട്രീയക്കാരുടെ മക്കള്‍ക്ക് കിട്ടുന്ന പോഷണം സൈനീക ഓഫീസര്‍മാരുടെ മക്കള്‍ക്ക് കിട്ടുന്നുണ്ടോ? “നീയെന്‍റെ പുറം ചൊറിയൂ, ഞാന്‍ നിന്‍റെ പുറം ചൊറിയാം” എന്ന മാതിരി അവസ്ഥ നമ്മുടെ സൈനീക റിക്രൂട്ട്മെന്‍റ് നടപടികളിലുണ്ടോ? സമാധാന കാലത്ത് വളരെ മോഹിപ്പിക്കുന്ന ഒരു പോസ്റ്റാണ് സൈനീക ഓഫീസറുടേത്. അത് പാരമ്പര്യമായി കിട്ടുന്നതാണെങ്കില്‍ വളരെ വലിയ അപകടമാണ് സംഭവിക്കാന്‍ പോകുന്നത്.

Monday, 28 July 2014

ബി.ജെ.പി യുടെ സാമ്പത്തിക നയങ്ങള്‍




    ശ്രീ.മന്‍മോഹന്‍ സിങ്ങിനോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പാശ്ചാത്യരുടെ പടിക്കല്‍ കാത്തുകെട്ടിക്കിടന്നിരുന്ന ഇന്ത്യയെ  തായ് ലാണ്ടിനെ പോലും പിന്തള്ളി ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാഷ്ട്രമാക്കിയതിനല്ല ആ ബഹുമാനം. നാടിനെ സര്‍വ്വതോന്‍മുഖമായ പുരോഗതിയിലേക്ക് നയിച്ചതിനുമല്ല. അദ്ദേഹത്തെ നിര്‍ഗ്ഗുണ പരബ്രഹ്മമെന്നും ഭാരതത്തെ മൊത്തമായും ചില്ലറയായും വില്‍ക്കാന്‍ ശ്രമിക്കുന്നവനെന്നും അധിക്ഷേപിച്ചവര്‍ ആ കാലടികള്‍ തൊട്ട് വന്ദിക്കുന്നത് കാണുമ്പോള്‍ മറ്റെന്താണ് തോന്നുക?

Friday, 28 March 2014

നമോവാകം




   
    അങ്ങിനെ നരേന്ദ്രമോഡി ബി.ജെ.പിയുടെ ഒരേ ഒരു നേതാവായി. അതില്‍ അത്ര വലിയ അതിശയത്തിന് വകുപ്പില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പാര്‍ട്ടി നേതാവാകുന്നതില്‍ ഒരു തെറ്റുമില്ല. കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെപ്പോലെ പ്രധാനമന്ത്രിയും പാര്‍ട്ടി നേതാവും വേറെ വേറെ ആളുകളാവണം എന്നു നമ്മുടെ ഭരണഘടന അനുശാസിക്കുന്നുമില്ല.

Tuesday, 11 March 2014

പശ്ചിമഘട്ട സംരക്ഷണവും പള്ളിയും.




    പശ്ചിമഘട്ട സംരക്ഷണ വിഷയവുമായി ബന്ധപ്പെട്ടു ഇടുക്കിയിലെയും താമരശ്ശേരിയിലെയും മെത്രാന്‍മാരുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും പ്രചരണങ്ങളും നടന്നുകൊണ്ടിരിക്കുകയാണല്ലോ. കോണ്‍ഗ്രസ്സിനെ പാഠം പഠിപ്പിക്കും എന്നു ഒളിഞ്ഞും തെളിഞ്ഞും പുരോഹിതന്മാരടക്കമുള്ളവര്‍ ദിവസവും ഭീഷണി മുഴക്കുന്നുമുണ്ട്. കര്‍ഷക ജനത ഒന്നടങ്കം ആശങ്കയിലാണെന്നത് ഒരു വസ്തുതയാണ്. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും അരങ്ങുവാഴുന്ന ഈ വിഷയത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്, ഇന്നത്തെ അവസ്ഥക്ക് ആരാണ് കാരണക്കാര്‍ എന്ന ഒരു അന്യോഷണമാണ് ഈ ലേഖനം.

Monday, 30 December 2013

ക്ലിയോപാട്ര




   
ഞാന്‍ ഇന്നലെ ക്ലിയോപാട്രയെ കണ്ടു. കൊശവന്‍ കൃഷ്ണപ്പിള്ളയുടെ ശ്രീകൃഷ്ണാ ലോഡ്ജിന്‍റെ മുന്നിലൂടെ പോകുന്ന രാജവീഥിയിലൂടെ സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു തമ്പുരാട്ടി.  



    ആറാം നമ്പര്‍ മുറിയുടെ മുന്നില്‍ ,വിടരാത്ത ചെമ്പരത്തിപ്പൂ മാത്രം പൂക്കുന്ന എന്‍റെ പൂന്തോട്ടത്തിലേക്കു നോക്കിയിരിക്കുകയായിരുന്നു ഞാന്‍. എന്‍റെ മുന്നില്‍ മാദക സൌന്ദര്യം കൊണ്ട് ലോകത്തെ വിഭ്രമിപ്പിച്ച മാദകത്തിടമ്പു. കണ്‍മുന കൊണ്ട് ചക്രവര്‍ത്തിമാരെ അമ്മാനമാടിയ മായാമോഹിനി.

   

എന്‍റെ സ്വപ്നങ്ങളിലെ മഹാറാണി ഇളം മഞ്ഞ സാരി ചുറ്റിയിരുന്നു. കയ്യില്‍ കരി വളകള്‍ .കവിളില്‍ പൌഡര്‍  .ചുണ്ടില്‍ ലിപ്സ്റ്റിക്ക്. (എന്‍റെ പ്രണയിനി ചെയ്യുന്നതുപോലെ വിടരാത്ത ഒരു ചെമ്പരത്തിപ്പൂ മഹാറാണിക്ക് ചൂടാമായിരുന്നു. )

   

മഹാറാണി തനിച്ചല്ല. ചുറ്റും ഏഴെട്ട് അകമ്പടിക്കാര്‍ . കൈലിമുണ്ടും വട്ടക്കെട്ടും വേഷം. ചുണ്ടില്‍ ബീഡിക്കറ. ഇവരുടെ  വാളുകള്‍ എവിടെപ്പോയി?



എനിക്കാകെ വിഷമമായി.

എവിടെ വാളുകള്‍  ?

എവിടെ വെണ്‍ ചാമരം ?

എവിടെയാണ് പന്തികേട് ?



ഒരു മണിക്കൂര്‍ കഴിഞ്ഞു മഹാറാണി തിരിച്ചെഴുന്നെള്ളി. ദ്രുതഗതിയിലായിരുന്നു ചലനം. കയ്യില്‍ കരിവളകളില്ല. ചുണ്ടില്‍ ലിപ്സ്റ്റിക്ക് ഇല്ല.



സര്‍വ്വോപരി- അകമ്പടിക്കാരില്ല.



പരിഷകള്‍ എവിടെപ്പോയി?



“തമ്പുരാട്ടീ........” സ്വരം എന്‍റെ കണ്ഠത്തില്‍ തടഞ്ഞു.

എന്‍റെ മഹാറാണി തിരിഞ്ഞു നോക്കി. വേദന കലര്‍ന്ന ഒരു മന്ദഹാസം സമ്മാനിച്ചു നടന്നു നീങ്ങി.

“എന്‍റെ പൊന്നു തമ്പുരാട്ടീ .......”



(1970ല്‍ എഴുതിയത്)

വെട്ടത്താന്‍

 


Friday, 13 December 2013

ഒരു പ്രണയ ഗീതം.



(ഇതൊരു പഴയ കവിതയാണ് (?) വിദ്യാര്‍ത്ഥി കാലത്തുള്ളത്. പ്രണയം  ക്ലച്ച് പിടിക്കാതിരുന്നത് കൊണ്ട് കവിയുടെ (കവിതയുടെ ) കൂമ്പു വാടിപ്പോയി. )

ഓര്‍മ്മയില്‍ നിന്നു എടുത്തെഴുതുന്നു.…


ഉല്‍ക്കടം ഹൃത്തിന്‍ മോഹം 

ചിറകിട്ടടിക്കുന്നെന്‍

സ്വപ്നചാരിണിപ്പക്ഷി

നിന്നടുത്തണയുവാന്‍


ഉല്‍സ്സുകം മമ ഹൃത്തിന്‍

തന്ത്രിയിലോരായിരം

രാഗമാലികള്‍

നിന്‍ കഴുത്തിലണിയുവാന്‍.




ഉണരുമവാച്യാമാം

രോമഹര്‍ഷങ്ങളെത്ര

നിന്‍ നറും ചിരി തന്നില്‍

ചിരം ജീവിയായ്ത്തീരാന്‍ .




അലറും തിരകളെ

ന്നലയാഴിയിലെത്ര

അഭയം തീരങ്ങളില്‍

നുരയായലിയുവാന്‍.......

വെട്ടത്താന്‍
 

Friday, 25 October 2013

കാര്യങ്ങള്‍ മാത്തന്‍ ഏഡ് തീരുമാനിച്ചാല്‍ മതി (യോ?)




   കാര്യങ്ങളുടെ പോക്ക് കാണുമ്പോള്‍, എല്ലാം നമ്മുടെ ഹെഡ് കോണ്‍സ്റ്റബിള്‍ മാത്തന്‍ അങ്ങുന്നു തീരുമാനിക്കുന്ന പഴയ അവസ്ഥ വീണ്ടും വരുന്നോ എന്നൊരു സംശയം.

    സ്വാതന്ത്ര്യം കിട്ടി, ആറ് പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ അവിടെയും ഇവിടെയും പതുങ്ങി നിന്നിരുന്ന പഴയ പോലീസുകാരും സര്ക്കാര്‍ സേവകരും കച്ചേരിയിലെ അങ്ങത്തമാരും വീണ്ടും അധികാരം കയ്യാളാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണാധികാരികള്‍   നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ല. എല്ലാം തങ്ങള്‍ കരുതുന്നത് പോലെയാകണം, അല്ലെങ്കില്‍ കേസ്സെടുത്തു അകത്താക്കും എന്നതാണു പുതിയ ലൈന്‍. രാഷ്ട്രീയക്കാരെല്ലാം അഴിമതിക്കാരും കോടതിയിലും പോലീസിലും മീശപിരിച്ചിരിക്കുന്നവര്‍ നിസ്വാര്‍ത്ഥ സേവകരും ആണെന്നാണ്  അവരുടെ ഭാവം. പൊതുവേ രാഷ്ട്രീയക്കാരുടെ അഴിമതി അനുഭവിച്ചു മടുത്ത ജനത്തിന്‍റെ കയ്യടിയും അവര്‍ക്ക് കിട്ടുന്നുണ്ട്. പക്ഷേ ഈ പോക്ക് എങ്ങോട്ടാണ്?

Wednesday, 9 October 2013

മരണവുമായി മുഖാമുഖം




    അനുഭവം ഗുരു” എന്നു പറഞ്ഞത് ആരാണ്? ആരാണെങ്കിലും അത് പൊളിയാണ്. മനുഷ്യന്‍ അനുഭവത്തില്‍ നിന്നും ഒന്നും പഠിക്കുന്നില്ല.  ചുരുങ്ങിയത് എന്‍റെ കാര്യത്തിലെങ്കിലും അതാണു സത്യം. സ്വാഭാവികമായുള്ള എടുത്തുചാട്ടം എന്നെ പല അപകടങ്ങളിലും കൊണ്ടെത്തിച്ചിട്ടുണ്ട്. വീണ്ടുവിചാരത്തിന്‍റെ നിമിഷങ്ങളില്‍ അത്തരം സ്വഭാവം ആവര്‍ത്തിക്കില്ല എന്നു സ്വയം പറഞ്ഞു ഉറപ്പിക്കുമെങ്കിലും പലപ്പോഴും എനിക്കു നിയന്ത്രണം വിട്ടു പോകും.

Sunday, 1 September 2013

നമുക്ക് പ്രതീക്ഷിക്കാം.





    നമ്മുടെ നാട് വളരെ വിഷമം പിടിച്ച ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ്. ഒരു പക്ഷേ 1991ന്‍റെ ഒരു തനിയാവര്‍ത്തനം ആണോ വരുന്നത് എന്നൊരു സംശയം പലരുടേയും മനസ്സിലുണ്ട്. അന്ന് ഇന്ത്യാ മഹാരാജ്യത്തിന്‍റെ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ രാജ്യത്തിന്‍റെ ഭണ്ഡാരത്തില്‍ ആകെയുണ്ടായിരുന്ന 67 ടണ്‍ സ്വര്‍ണ്ണം പണയം കൊടുത്തു ഐ.എം.എഫില്‍ നിന്നു 2.3 ബില്ല്യണ്‍ ഡോളര്‍ കടം വാങ്ങി. നമ്മുടെ വിദേശ നാണയ ശേഖരം വെറും 1.2 ബില്ല്യണ്‍ ഡോളര്‍ മാത്രമായിരുന്നു. പണം കിട്ടാനുള്ളവര്‍ മുറവിളി കൂട്ടുമ്പോള്‍ ആകെയുള്ള ഒരു തരി പൊന്ന് പണയം വെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഗൃഹനാഥന്‍റെ വഴിയേ രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്കും ഉണ്ടായിരുന്നുള്ളൂ.

Sunday, 4 August 2013

അടയ്ക്കാകുരുവിയുടെ രോദനം.





    ഉച്ചക്ക് രണ്ടുമണി തൊട്ട് മൂന്നുവരെയാണ് ഞങ്ങള്‍ക്ക് പവര്‍ കട്ട്. വല്ലാത്ത സമയം. ഒരു ഇല അനങ്ങാത്ത നിശ്ചലതയില്‍ വേവുകയാണ് മനുഷ്യര്‍. പുരുഷന്‍മാര്‍ക്ക് വെറുമൊരു കള്ളിമുണ്ട് ഉടുത്തു ഉഷ്ണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കാം. സ്ത്രീകളുടെ കാര്യം കഷ്ടം തന്നെ. കാലാവസ്ഥക്കനുസരിച്ച് ഒരു ഒറ്റമുണ്ട് ഉടുത്തു വീട്ടിനുള്ളില്‍പോലും നില്ക്കാന്‍ വയ്യ. ആരെങ്കിലും അറിയുകയോ കാണുകയോ ചെയ്താല്‍ മാനം പോകും. പതിറ്റാണ്ടുകള്‍ മുന്പ് വരെ ഒരു വലിയ സമൂഹത്തിനു മാറു മറയ്ക്കാന്‍ പോലും അനുവാദം ഇല്ലാതിരുന്ന നാടാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. വിയര്‍പ്പ് വീണു നനഞ്ഞൊട്ടിയ തുണികളുമായി എരിപൊരി കൊള്ളാനാണ് അവരുടെ വിധി.

Friday, 12 July 2013

അന്നമ്മ




            ഞാനും ഭാര്യയും കൂടി അന്നമ്മച്ചേടത്തിയെ കാണാന്‍  പോയതായിരുന്നു. നഗരത്തിലെ ഒരു  വൃദ്ധ മന്ദിരത്തിലായിരുന്നു അവര്‍.    കൂടെ അനുജത്തി, ഞങ്ങള്‍ “പൊട്ടിച്ചേടത്തി” എന്നു വിളിച്ച് വന്ന ബ്രിജീത്താച്ചേടത്തിയുമുണ്ട്. പരുപരുത്ത തുണിയുടെ നൈറ്റി ധരിച്ച വൃദ്ധകളും പരുക്കന്‍ തുണികൊണ്ടുള്ള കുപ്പായവും കള്ളിമുണ്ടും ധരിച്ച വൃദ്ധന്മാരും അവിടവിടെ കൂടി നില്‍ക്കുകയോ എന്തെങ്കിലും ചെറു പണികള്‍ എടുക്കുകയോ ചെയ്യുന്നുണ്ട്.

Friday, 28 June 2013

കവി



   
    ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു  . ഒരു കല്യാണം ഉറപ്പിക്കല്‍. ലളിതമായ ചടങ്ങാണു. കുറച്ചു പേരെ ഉള്ളൂ.  കാപ്പിയൊക്കെ കുടിച്ചു അവിടെയുള്ള കാരണവന്‍മാരോട് “കത്തി” വെച്ചു ഇരിക്കയായിരുന്നു ഞാന്‍. പെണ്‍ വീട്ടുകാര്‍ വരാന്‍ ഇനിയും സമയമുണ്ട്. അതുവരെ സമയം പോക്കണം. അകത്തെവിടെയോ നിന്നു കടമ്മനിട്ട സ്റ്റൈലില്‍ ഉള്ള ഒരു ആലാപനം കേള്‍ക്കാം. ഇടക്കിടക്ക് അത് ആവര്‍ത്തിക്കുന്നുമുണ്ട്. കേള്‍ക്കാനൊരു സുഖമൊക്കെയുണ്ട്. എന്താണ് സംഭവം എന്നു ആലോചിച്ചിരിക്കെ ഒരാള്‍ ബാബുവിനെ കൂട്ടിക്കൊണ്ടുവന്നു. ചെറുക്കന്‍റെ അമ്മാവനാണ് കക്ഷി. മൂപ്പര്‍ എഴുതി ആലപിച്ച കവിത എങ്ങിനെയുണ്ടെന്ന് നോക്കണം.

Wednesday, 12 June 2013

ഓമന




    രാവിലെ തന്നെ ഓഫീസിലെത്തി ജോലി തുടങ്ങിയതായിരുന്നു അയാള്‍. മറ്റുള്ളവര്‍ വരുന്നതിന് മുന്‍പുള്ള ഒന്നൊന്നര മണിക്കൂര്‍, ശാന്തമായി ജോലി ചെയ്യാന്‍ ഏറ്റവും പറ്റിയ സമയമാണ്. സന്ദര്‍ശകരോ ഫോണ്‍ വിളിയോ ഇല്ലാത്ത സമയം. പോരെങ്കില്‍ പ്രഭാതത്തിലെ സുന്ദരമായ അന്തരീക്ഷവും. മൊബൈല്‍ റിങ്ങ് ചെയ്തപ്പോള്‍ ഭാര്യയാവുമെന്ന് കരുതി. ഓഫീസില്‍ എത്തിയിട്ട് തിരിച്ചുവിളിച്ചില്ലെങ്കില്‍  അവര്‍ക്ക് സ്വസ്ഥതയില്ല. നോക്കുമ്പോള്‍ വേറെ ഏതോ നമ്പറാണ്. അയാള്‍ ഫോണ്‍ എടുത്തു.

Saturday, 25 May 2013

ചക്കിന് വെച്ചത്.





        ശ്രീശാന്ത് വാതുവെപ്പുകാരുടെ കൂടെ ചേര്‍ന്നോ, ഒത്തു കളിച്ചോ എന്നൊന്നും എനിക്കറിയില്ല. ഒരു മലയാളി എന്ന നിലയില്‍ അയാളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കാറുണ്ട്. ശ്രദ്ധിക്കാറുണ്ട്. അയാളുടെ പ്രതിഭയില്‍ ആര്‍ക്കും സംശയമുണ്ടാകേണ്ട കാര്യമില്ല. സൌരവ് ഗാംഗുലി പറഞ്ഞത് പോലെ ഏറ്റവും നല്ല ഫാസ്റ്റ് ബൌളര്‍മാരില്‍ ഒരാളാണ് ശ്രീശാന്ത്. പക്ഷേ തുടക്കം തൊട്ടേ വിവാദവും അയാളുടെ കൂടെയുണ്ട്. കൂടുതലും അയാളുടെ കയ്യിലിരിപ്പുകൊണ്ടു തന്നെയാണ്. പിന്നെപ്പിന്നെ അയാളെന്തുചെയ്താലും അത് കുറ്റമായി മാറുകയും ചെയ്തു. മലയാളികളുടെ ഇടയിലും ശ്രീ ജനപ്രിയനല്ല. നമ്മുടെ നാടന്‍ ക്രിക്കറ്റര്‍മാരും അയാളുടെ മിടുക്ക് പ്രകീര്‍ത്തിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. അയാളുടെ കുറവുകളെക്കുറിച്ച് എന്നും കേള്‍ക്കാറുമുണ്ട്. ഒരു പെര്‍വേര്‍ട്ടഡ് ജീനിയസ് ആണ് അയാള്‍ എന്നാണ് സ്വയം തോന്നിയിട്ടുള്ളത്. ആളുകളെ വെറുപ്പിക്കാന്‍ അയാള്‍ക്കൊരു പ്രത്യേക കഴിവ് തന്നെയുണ്ട്. അതുകൊണ്ടു തന്നെയാവും തന്‍റെ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും അര്‍ഹിക്കുന്നതിലും ഏറെ അളവില്‍ പഴി അയാള്‍ക്ക് കേള്‍ക്കേണ്ടി വരാറുള്ളത്.
Related Posts Plugin for WordPress, Blogger...