“എനിക്കു
ജീവിക്കണമെന്നില്ല.എനിക്കു മരിച്ചാല്‍ മതി.” സുദൃഢമായ ശബ്ദത്തില്‍ അദ്ദേഹം
പറഞ്ഞപ്പോള്‍ ഞാന്‍ നിശ്ശബ്ദനായി. ഒരു നിമിഷ നേരത്തേക്ക് എന്താണ് പറയേണ്ടത് എന്നു
നിശ്ചയമില്ലാത്ത അവസ്ഥയിലായി. നഗരത്തിലെ ആശുപത്രിയില്‍ ഐ.സി.യു വില്‍ കിടക്കുന്ന
അദ്ദേഹത്തെ കാണാന്‍ ചെന്നതായിരുന്നു ഞാന്‍. മകന്‍റെ ഭാര്യയുടെ ബന്ധുവും ഞാനും
കൂടിയാണ് ആ മുറിയിലേക്ക് കയറിയത്. ഒരു മിനുറ്റ് കൊണ്ട് ബന്ധുവിനെ പറഞ്ഞുവിട്ട്
അദ്ദേഹം എന്നോടു അടുത്തിരിക്കാന്‍ പറഞ്ഞു.ബെഡ്ഡിനോട് ചേര്‍ന്ന് കസേരയിട്ടു ഇരുന്ന
എന്‍റെ കൈകള്‍ ഗുരുനാഥന്‍ കൂട്ടിപ്പിടിച്ചു.എന്തൊക്കെയാണ് ഞങ്ങളുടെ മനസ്സിലൂടെ
കടന്നു പോയത്?
Thursday, 19 July 2012
Tuesday, 3 July 2012
അവിശ്വാസത്തിന്‍റെ പുകച്ചുരുളുകള്‍
ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു ഞങ്ങള്‍.കല്യാണമൊക്കെ
കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ ഗോപിനാഥന് പഴയ സുഹൃത്തിനെ ഒന്നു കാണണം.നേരത്തെ
ചെന്നിട്ട് പ്രത്യേക പരിപാടികള്‍ ഒന്നുമില്ലാതിരുന്നതുകൊണ്ടു ഞാന്‍ വഴങ്ങി.റോഡ്
നിരപ്പില്‍ നിന്നു അല്‍പ്പം ഉയരത്തിലുള്ള വീടിന്‍റെ മതിലില്‍ സുഹൃത്തിന്‍റെ ബോര്‍ഡ്
ഉണ്ട്.ആള്‍ ഡോക്റ്റര്‍ ആണ്.പേരിന്‍റെ കൂടെ “നായര്‍” എന്ന വാലുമുണ്ട്.
ബോര്‍ഡിന്‍റെ അടിയില്‍ കണ്ട വാക്കുകള്‍ കൌതുകമുണര്‍ത്തി. “യുക്തിവാദി സംഘം ജില്ലാ പ്രസിഡണ്ട്”. യുക്തിവാദികളെ എനിക്കു പൊതുവേ ഇഷ്ടമാണ്.മതത്തിന്‍റെ,പാര്‍ട്ടിയുടെ അനുയായികളായി നടക്കുന്ന മിക്കവരും മതമോ പാര്‍ട്ടിയോ നല്‍കുന്ന പ്ലാവില ഭക്ഷിക്കുന്ന കുഞ്ഞാടുകളാണ്.വേറിട്ടൊരു ചിന്ത അതുകൊണ്ടുതന്നെ അവര്‍ക്ക് അന്യവുമാണ്.അങ്ങിനെയുള്ള ബഹുഭൂരിപക്ഷത്തിനിടയില്‍ ഒരു സ്വതന്ത്ര ചിന്താഗതിക്കാരനെ കാണുക എന്നത് തന്നെ ആഹ്ലാദകരമാണ്.
സ്വതന്ത്രമായി
ചിന്തിക്കുന്ന പല സുഹൃത്തുക്കളും എനിക്കുണ്ട്.അവരോടു സംസാരിക്കുന്നതും
കത്തുകളെഴുതുന്നതും ഹരമായി കൊണ്ടുനടക്കുന്ന കാലവുമാണ്.പക്ഷേ ഒരു സംഘടനയുടെ നാലതിരുകള്‍ക്കുള്ളില്‍
ബുദ്ധിയെയും മനസ്സിനേയും തളയ്ക്കുന്ന ഇടപാട് എനിക്കത്ര പഥ്യമല്ല.സംഘടന ഒരു കൂട്ടായ്മയുടെ
ഭാഗമാകും.വ്യക്തിക്കല്ല,സംഘത്തിനാണ് പ്രാധാന്യം.എന്തായാലും ഡയലോഗ്
പറയാന്‍ ഒരാളെ കിട്ടിയ സന്തോഷത്തില്‍ ഞാനാ വീട്ടിലേക്ക് കയറി.
നമ്മുടെ
യുക്തിവാദി കറുത്തു തടിച്ചൊരു മധ്യവയസ്കനാണ്.കൈകളിലും മാറത്തും നിറയെ രോമങ്ങള്‍.ചെവിയിലുമുണ്ട്
രോമങ്ങള്‍.ആകപ്പാടെ കായികാദ്ധ്വാനം ചെയ്യുന്ന ഒരാളുടെ കെട്ടും മട്ടും.ഗോപിനാഥന്‍
എന്നെ പരിചയപ്പെടുത്തി.ഞങ്ങള്‍ യുക്തിവാദിയുടെ ഓഫീസ് മുറിയിലിരുന്നു സംസാരിക്കാന്‍
തുടങ്ങി.
എനിക്കെന്തോ
ബ്ലിറ്റ്സ് കരിഞ്ചിയായേ ഓര്‍മ്മ വന്നു.പുതിയ തലമുറയ്ക്ക് അത്ര ഓര്‍മ്മ
കാണണമെന്നില്ല.അറുപതുകളിലും എഴുപതുകളിലും ഇന്ത്യന്‍ യുവത്വത്തെ ഇളക്കി മറിച്ച
ബ്ലിറ്റ്സ് എന്ന ദ്വൈവാരികയും ധീഷണാശാലിയായ അതിന്‍റെ പത്രാധിപര്‍
കരിഞ്ചിയായും.അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ നിര്‍ഭയം പടനയിച്ച
അതുല്യ പോരാളി. കരിഞ്ചിയാ ഒരു ലക്കത്തില്‍ പ്രഖ്യാപിച്ചു. “ബ്ലിറ്റ്സ്,
സായിബാബായുടെ മുഖം മൂടി വലിച്ചു കീറാന്‍ പോകുന്നു.വിശദമായ അന്യോഷണത്തിനും
വിലയിരുത്തലുകള്‍ക്കുമായി പത്രാധിപരുടെ നേതൃത്വത്തിലുള്ള സംഘം പുട്ടപ്പര്‍ത്തിയിലേക്ക്
നീങ്ങുന്നു” സായിബാബാ, പണ്ഡിതരുടെയും പാമരരുടെയും ആരാധന
ഏറ്റുവാങ്ങി മുന്നേറുകയാണ്. സുപ്രീം കോടതി ജഡ്ജിമാര്‍ വരെ ആരാധകരുടെ
ഗണത്തിലുണ്ട്.അദ്ദേഹത്തിനെതിരെ എന്തെങ്കിലും പറഞ്ഞുപോയാല്‍ തല്ല് കിട്ടാന്‍ ചാന്‍സുള്ള
കാലം.എ.ടി.കോവൂര്‍ ബാബയെ വെല്ലുവിളിച്ചിരുന്നെങ്കിലും അതാരും കാര്യമായി
എടുത്തിരുന്നില്ല.ശൂന്യതയില്‍ നിന്നും എന്തുവേണമെങ്കിലും സൃഷ്ടിക്കാന്‍ കഴിയുന്ന
ബാബയ്ക്ക് കോവൂരുമായി പന്തയം കളിച്ചു ഒരു ലക്ഷം രൂപാ നേടണോ?
തമാശക്കും ഒരതിരില്ലെ?
പക്ഷേ
ശരിക്കും തമാശയാണ് പിന്നീട് കണ്ടത്.ബാബയെ തൊലിയുരിഞ്ഞു കാണിക്കാന്‍പോയ കരിഞ്ചിയ
ബാബയുടെ ആരാധകനും ഭക്തനുമായി തിരിച്ചു വന്നു.സ്വതന്ത്ര ചിന്തകരുടെ ആശാകേന്ദ്രമായ
ബ്ലിറ്റ്സിന്‍റെ അന്ത്യവും കൂടിയായിരുന്നു അത്.
എനിക്കെന്തോ
ഒരു സംശയം.നമ്മുടെ യുക്തിവാദിഡോക്റ്റര്‍ക്ക് കരിഞ്ചിയായുടെ ഒരു ഛായ ഉണ്ടോ?
എന്നെ
സംബന്ധിച്ചാണെങ്കില്‍ ഞാന്‍ ബാബയുടെ ഒരു ആരാധകനാണ്.അത് അദ്ദേഹം
ദിവ്യനായതുകൊണ്ടല്ല.ദിവ്യത്വം ഒക്കെ എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍
വയ്യാത്ത കാര്യങ്ങളാണ്.പക്ഷേ അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റ് നടത്തുന്ന
ആശുപത്രികളുടെ ദിവ്യത്വം എനിക്കു മനസ്സിലാകും.ജാതിയോ മതമോ നോക്കാതെ രോഗികള്‍ക്കാശ്രയമായി
മാറുന്ന ആ പുണ്യത്തിനു മുന്നില്‍ എങ്ങിനെ നമിക്കാതെയിരിക്കും?
ഗോപിനാഥന്‍റെ
പൊട്ടിച്ചിരി കേട്ടാണ്എനിക്കു പരിസരബോധം ഉണ്ടായത്.സുഹൃത്തുക്കള്‍ എന്തോ തമാശ
പറഞ്ഞതാണ്.പക്ഷേ എന്‍റെ കണ്ണെരിയുന്നു.കണ്ണില്‍ പുക കയറിയതുപോലെ.പോലെയല്ല,മുറിമുഴുവന്‍
പുകയാണ്.എന്തോ മണിയൊച്ചയും കേള്‍ക്കുന്നുണ്ട്.
“എന്താ ഡോക്ടര്‍ വല്ലാത്ത പുക” ഞാന്‍
ചോദിച്ചു.
“ഒരു പൂജ നടക്കുകയാണ്.അതിനിടയിലാണ്
നിങ്ങള്‍ വന്നത്.”
യുക്തിവാദി നേതാവിന്‍റെ വീട്ടില്‍
മൃത്യുഞ്ജയ പൂജ…………
ഞാന്‍ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി.
Subscribe to:
Posts (Atom)